www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Sunday, November 3, 2013

മൂടും മുലയും കാണുമ്പോൾ കൈ തരിക്കുന്ന രാഷ്ട്രീയക്കാർ

വസരങ്ങളുടെ അഭാവം ആണോ സദാചാരം? 1 വയസുകാരി മുതൽ 90 വയസുകാരി വരെ ദൈവത്തിന്റെ  സ്വന്തം നാട്ടിൽ പീഡിപ്പിക്കപെടുന്ന വാർത്ത കേൾക്കുമ്പോൾ ചോദ്യത്തിന് തീർച്ചയായും പ്രസക്തിയുണ്ട്.. ചിലർക്ക് എല്ലാം തികഞ്ഞ അവസരങ്ങൾ വേണം. ചിലർക്ക് തൂണിന്റെ മറവ് ആയാലും മതി.ബസ്സിലെ തിരക്കായാലും ചിലർ അഡ്ജസ്റ്റ് ചെയ്യും. മറ്റുചിലർ പിടക്കോഴിയെ കാണുമ്പോൾ പൂവൻക്കോഴി കാണിക്കുന്ന മാതിരിയുള്ള ചേഷ്ടകൾ കാണിചെങ്കിലും വികാര പ്രകടനം നടത്തും.അതായത് ശ്വേത മേനോൻ നേരിട്ട, ഇപ്പോൾ ചാനലുകളിൽ നിറയുന്ന 'കടും കൈ' പ്രയോഗം പോലെ.
  70 വയസുകാരനായ ജനപ്രതിനിധി വരെ പീഡനത്തിനു മുതിരുമ്പോൾ  സ്ത്രീകളെ കയറി പിടിക്കാൻ  അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്  പുരുഷ സമൂഹം എന്ന് പരോക്ഷമായെങ്കിലും സമ്മതിക്കേണ്ടതായി വരും. ചാനലുകളിൽ ശ്വേതാ മേനോൻ സഹ പ്രവർത്തകരെ കെട്ടി പിടിക്കുന്നത്‌ കണ്ട് തെറ്റിദ്ധരിച്ചതു മൂലമോ , അതും അല്ലങ്കിൽ കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചവളെന്ന നിലയിലോ , അതോ  പ്രസവം ചത്രീകരിക്കാൻ  അനുവദിച്ചവളെന്ന നിലയിൽ എന്തിനും തയ്യാറാകുമെന്ന മിഥ്യാ ധാരണ  കൊണ്ടോ  ആയിരിക്കാം ശ്വേത മേനോൻ പരസ്യമായി അപമാനിക്കപെട്ടത്‌ .ശ്വേത മേനോൻ മോശക്കാരിയാണന്നു പറയുന്നവർ, മോശക്കാരിയെ ക്ഷണിച്ചു വരുത്തിയത് എന്തിനാണന്ന് കൂടി വിശദ്ധീകരികേണ്ടി വരും.  മാധ്യമങ്ങൾ കണ്ണ് മിഴിച്ചു നിൽക്കുമ്പോൾ പരസ്യമായി ശ്വേതയെ കയറിപിടിക്കാൻ   70 വയസുകാരനായ ജനപ്രധിനിധിക്ക്  തോന്നിയ ചേതോവികാരത്തെ  ലൈംഗീക  അരാചകത്വം എന്നും വിളിക്കാം.  കൊടികളുടെ നിറം നോക്കി കുറ്റങ്ങൾ വിചാരണ ചെയ്യപെടുമ്പോൾ, തനിക്കു വേണ്ടി ചാനലുകളിൽ പോർ വിളി നടത്താൻ വനിതാ നേതാക്കന്മാർ വരെ ഉണ്ടാകുമെന്നു തെളിഞ്ഞ സ്ഥിതിക്ക് മറ്റു നേതാക്കന്മാർക്കും ഈ രീതി പിന്തുടരാവുന്നതാണ്.
മൂടും മുലയും കാണുമ്പോൾ കൈ തരിക്കുന്ന രാഷ്ട്രീയക്കാരിൽ ചിലർ നേരത്തെ തന്നെ  ഈ  കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ഇതൊരു മത്സര ഇനമാക്കി മാറ്റിയാലും തെറ്റില്ല. സൂര്യനെല്ലി കേസിൽ പെട്ട ജനപ്രതിനിധി ഇപ്പോഴും അങ്ങ് ഡൽഹിയിൽ സസുഖം വാഴുന്നു. വിമാന യാത്രയ്ക്കിടെ  കൈയ്യബദ്ധം പറ്റിയ ജനപ്രതിനിധി ഇവിടെ മന്ത്രിയായും വിലസുന്നു.   ജനാധിപത്യത്തിന്റെ മഹത്തായ കൊട്ടിഘോഷിക്കപെടലുകളിൽ 'ഐസ് ക്രീം' ഉരുകി പോയതും നാം കണ്ടു കഴിഞ്ഞു.ചാനലുകൾക്ക് ആഘോഷിക്കാൻ മറ്റൊരു ഇരയെ കിട്ടുന്നത് വരെ കൊല്ലത്തെ ജനപ്രതിനിധിയുടെ "കടും കൈയും" ചർച്ച ചെയ്യപെടും.

Sunday, January 13, 2013

ചിറകൊടിഞ്ഞ ശലഭം


കൊടും ക്രൂരതയുടെ ഇരയായി 
വഴിയരികില്‍ ഉപേക്ഷിക്കപെട്ട്
മരണത്തെ മുഖാമുഖം കണ്ട അവളെ 
അവഗണിച്ചു കടന്നുപോയവര്‍, പിറ്റേന്നു-
കത്തിച്ച മെഴുകുതിരിയും 
"അവളുടെ" ചിത്രവും 
കൈയ്യില്‍, അടക്കിപിടിച്ചിരുന്നു.
തൊണ്ട പൊട്ടുമാറുച്ചത്തില്‍ 
അവര്‍ വിളിച്ചു പറഞ്ഞതു 
കേള്‍ക്കാതെ അപ്പോഴേക്കും 
അവള്‍ യാത്രയായിരുന്നു... 

Wednesday, September 12, 2012

ആസന്നമായ ദുരന്തം വിളിപ്പാടകലെ... ഉറക്കം നടിച്ചു കേരളം.


കേരളത്തിന്റെ ഏതാനും കിലോമീറ്റര്‍ അകലെ മാത്രം കൂടംകുളം ആണവ നിലയം വരുമ്പോള്‍ എന്തുകൊണ്ടാണ് അതിന്‍റെ ഭീകരതയെപറ്റി കേരളം ചര്‍ച്ച ചെയ്യാത്തത്.തൊട്ടതിനും പിടിച്ചതിനും ഒക്കെ ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കേരളം ആസന്ന ഭാവിയില്‍ നേരിടാനുള്ള വന്‍ ദുരന്തം കണ്ടില്ലാന്നു നടിക്കുന്നത് എന്തിന്റെ പേരിലാണ്. കണ്ണൂരില്‍ ഒരു ഗ്യാസ് ടാങ്കര്‍ പോട്ടിത്തെറിച്ചതിന്റെ വ്യാപ്തി എത്രമാത്രം ആയിരുന്നു. കൂടംകുളം സമരം കേരളം ഏറ്റെടുത്തു നടത്തേണ്ട സമരം ആയിരുന്നു.അവര്‍ക്ക് വേണ്ട പിന്തുണയെങ്കിലും നമ്മള്‍ കൊടുക്കേണ്ടതായിരുന്നു.ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ കൂടംകുളം സമരം കണ്ടില്ലാന്നു നടിക്കുന്നു. ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെടുക്കുമ്പോഴാണ് നമ്മുടെ മൌനം എത്ര അപകടകരമാണന്നു ബോധ്യപെടുക. റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത്‌ വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്.

Wednesday, July 18, 2012

കാരുണ്യത്തിന്റെ ഓണ്‍ലൈന്‍ സ്പര്‍ശം.

ചികല്‍സാ ഫണ്ടിലേക്ക് 27 ലക്ഷത്തില്‍ പരം രൂപ ഓണ്‍ലൈന്‍ വഴി ലഭിച്ചു.  
അവയവ മാറ്റത്തിനുള്ള നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിന്റെ പാഠവും സ്വാതി നല്‍കുന്നു. അവയവ വ്യാപാരം എതിര്‍ക്കപെടെണ്ടത് തന്നെ ആണങ്കിലും, യാഥാര്‍ത്യങ്ങള്‍ തിരിച്ചറിഞ്ഞു പെട്ടന്ന് തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുന്ന വിധം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യം തന്നെയാണ്.ചുരുങ്ങിയ പക്ഷം ജില്ലാ കലക്ടര്‍ക്കെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനം  എടുക്കുവാന്‍ അനുമതി നല്‍കേണ്ടതാണ്.  
ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം   
പിറവം : മഞ്ഞപ്പിത്തം ബാധിച്ചു രണ്ടു കരളും തകരാറിലായ സ്വാതിയെ അറിയാത്തവരായി മലയാളികള്‍ ആരും തന്നെയില്ല.എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്‌ വാങ്ങിയ കവിയത്രി കൂടിയായ സ്വാതി ഞാന്‍ ജോലി ചെയ്യുന്ന പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. സ്വാതിയുടെ അവസ്ഥ പുറം ലോകം അറിയുന്നതും, ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചതും ബ്ലോഗിലൂടെയും ഫേസ് ബൂക്കിലൂടെയും ആയിരുന്നു എന്നുള്ളത് വര്‍ത്തമാന കാലത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളുടെ പ്രസക്തി വെളിവാക്കുന്നു.

Friday, June 15, 2012

"ഭഗീരഥന് പിള്ള വക വലിയ വെടി ഒന്ന്... ചെറിയ വെടി ഒന്ന്... "

ഇന്ന് ഏറ്റുമാനൂര്‍ വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. തിരിച്ചു പോരുന്നതിനായി ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും പിറവത്തെയ്ക്കുള്ള " സാബു " ബസില്‍ കയറി. (മുളക്കുളത്ത് പാലം പണിയായത് കൊണ്ട് മോനിപ്പിള്ളി വഴിയാണ് ബസ്‌) കുറവിലങ്ങാട് സ്റ്റാന്‍ഡില്‍ ബസ്‌ കയറിയതും (((((((((((((((((((((((((((((((( ട്ടോ )))))))))))))))))))))))))))) വലിയ ഒരു സ്ഫോടന ശബ്ദം. സര്‍വ്വരും ഞെട്ടി.വല്ല തീവ്രവാദി ആക്രമമാണോയെന്നു പെട്ടന്ന് മനസ്സില്‍ ഓര്‍ത്തു. "ആരട വെടി വഴിപാടു കഴിച്ചത് " എന്ന് പുറകില്‍ നിന്നും ആരോ വിളിച്ചു ചോദിച്ചു.ഇത് കേട്ടപ്പോള്‍ അറിയാതെ ഞാന്‍ "ഭഗീരഥന്‍" പിള്ളയെ ഓര്‍ത്തു പോയി.ചിരിക്കാതിരിക്കാന്‍ ഞാന്‍ വളരെ പാടുപെട്ടു.ബസ്സിന്റെ പുറകിലെ ഒരു ടയര്‍ പൊട്ടിയതാണന്നു പിന്നീട് മനസിലായി.ഒരു ടയര്‍ പൊട്ടിയാല്‍ ഇത്ര ഒച്ച ഉണ്ടാകുമോയെന്ന് മനസ്സില്‍ ഓര്‍ത്തു. മറ്റുബസ്സില്‍ ഇരിക്കുന്നവര്‍( തരുണീ മണികളും ) എല്ലാം ചിരിക്കുന്നു.ഈ ബസില്‍ ഇരിക്കുന്നവരെ കളിയാക്കുന്നത് പോലുണ്ട് അവരുടെ ചിരി.ചത്താലും ചിരിക്കില്ലന്ന വാശിയില്‍ ഞാന്‍ മസില് പിടിച്ചിരുന്നു.ഇനി ബസ്‌ മുന്നോട്ടു പോകില്ലന്നു എല്ലാവരും ഉറപ്പിച്ചു. പക്ഷെ ഞങ്ങളുടെ ബസ്സിന്റെ "കിളി " ഡബിള്‍ ബെല്‍ അടിച്ചു.... ബസ്‌ മുന്നോട്ടു...ബസില്‍ ഇരിക്കുന്നവര്‍ എല്ലാം കൊഞ്ഞനം കുത്തുന്നത് പോലെ മറ്റു ബസ്സില്‍ ഇരിക്കുന്നവരെ നോക്കി. ടയര്‍ പൊട്ടിയതൊന്നും "സാബുവിന് " പ്രശ്നമല്ല.ഡ്രൈവറോഡും കിളിയോടും എല്ലാം വല്ലാത്ത ഒരു സ്നേഹം തോന്നി. അടുത്ത സ്റ്റോപ്പിലും ആളെ കയറ്റി വണ്ടി മുന്നോട്ടു നീങ്ങി.